"എഴുതി വെക്കാത്തതു കാരണം
മറന്നു പോയ വരികൾ അനവധിയാണ്.
ക്ലാസ്സ് മുറിയിൽ,
ബസ്സ് യാത്രയിൽ,
റയിൽവേസ്റ്റേഷനിൽ,
ഓഫീസിൽ.
എല്ലായിടത്തും എന്റെ വരികൾ
നിലവിളിക്കുകയാണ്"
"ഹൃദയതീരങ്ങളിൽ തീക്കാറ്റടിക്കുമ്പോൾ
അക്ഷരങ്ങളുടെ പരാഗണം നടക്കുന്നു,
വാക്കുകൾ പിറവിയെടുക്കുന്നു.
അർത്ഥപൂർണമായ വരികളുടെ നിരകളായി
കയറിയിരിക്കും വരെ
അവ നിലവിളിച്ചുകൊണ്ടേയിരിക്കും..."